കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി പറഞ്ഞു.
കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഉച്ചയ്ക്ക് പരിഗണിക്കും.