Home app

രണ്ടാം ക്ലാസ്സുകാരന്റെ കൊലപാതകം; സ്‌കൂള്‍ അധികൃതര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്

ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നതായി പോലീസ്. ഭിത്തിയിലും തറയിലുമുള്ള ചോരപ്പാടുകള്‍ മായ്ച്ചു കളയാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശൗചാലയത്തില്‍ പ്രദ്യുമന്‍ എന്ന രണ്ടാം ക്ലാസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു കത്തിയും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് മുന്‍പ് കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായും പോലീസ് പറഞ്ഞു.

സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് നേരത്തെ ദിവസം അറസ്റ്റിലായിരുന്നു. റയാന്‍ ഇന്റര്‍നാണല്‍ ഗ്രൂപ്പിന്റെ മേഖലാ തലവന്‍ ഫ്രാന്‍സിസ് തോമസ്, എച്ച്ആര്‍ മാനേജര്‍ ജയേഷ് തോമസ് എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് സോഹ്ന കോടതി അനുവദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top