Home app

ഭൂമി കൈയേറ്റ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഭൂമി കൈയേറ്റ ആരോപണങ്ങളെ ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടുത്തളത്തിലറങ്ങി പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പുന്നമടക്കായല്‍ കൈയേറി താന്‍ റിസോര്‍ട്ട് നിര്‍മിച്ചെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഒരു സെന്റ് ഭൂമി എങ്കിലും താന്‍ കൈയേറിയെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ അദ്ദേഹം വെല്ലുവിളിച്ചു. മാധ്യമവാകൃര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തോമസ് ചാണ്ടിയേയും നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന നിലന്പൂര്‍ എം.എല്‍.എ പി .വി.അന്‍വറിനേയും പിന്തുണച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയത്. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകളുടെ അനുമതി വാങ്ങിയതിന് ശേഷമാണ് അന്‍വര്‍ പാര്‍ക്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാല്‍ എത്ര ഉന്നതനായാലും ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്റെ പാര്‍ക്ക് പരിശോധിക്കാമെന്ന് അന്‍വര്‍ വ്യക്തമാക്കി. അതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top