മുംബൈ: വീണ്ടും വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര കമ്പനി. 30,000ഓളം പിക്കപ്പ് വാഹനങ്ങൾ ആണ് തിരികെ വിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫ്ലുയിഡ് പൈപ്പിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ നിർമ്മിച്ച 29,878 വാഹനങ്ങളാണ് തിരികെവിളിച്ചത്. പരിശോധനയും മെയിൻ്റനൻസും സൗജന്യമായാണ് മഹീന്ദ്ര നടത്തുക.
ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വാഹനങ്ങൾ തിരികെവിളിക്കുന്നത്. ജൂലൈയിൽ 600 വാഹനങ്ങൾ തിരികെ വിളിച്ചിരുന്നു. നാഷികിലെ ഫാക്ടറിയിൽ 2021 ജൂൺ 21 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരികെവിളിച്ചത്. ഫെബ്രുവരിയിൽ 1577 താറുകളും മഹീന്ദ്ര തിരികെവിളിച്ചിരുന്നു. 2020 സെപ്തംബർ 7 മുതൽ ഡിസംബർ 25 വരെ നിർമ്മിച്ച വാഹനങ്ങളായിരുന്നു ഇവ.