ടോക്കിയോ.ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസിന്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയതിനു പിന്നാലെ പരിശീലകൻ ഡീൻ ബോക്സലിൻ്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അമേരിക്കൻ ഇതിഹാസ താരമായ കേറ്റി ലെഡെക്കി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം സിയോഭാൻ ബെർനഡെട്ട് ആയിരുന്നു റ്റിറ്റ്മസിന് കടുത്ത വെല്ലുവിളി ഉയർത്തിയത്. അവസാന 20 മീറ്റർ വരെ ചൈനീസ് താരത്തിനായിരുന്നു ലീഡ്. എന്നാൽ, അവസാനത്തിൽ നീന്തിക്കയറിയ റ്റിറ്റ്മസ് സ്വർണനേട്ടം സ്വന്തമാക്കുകയായിരുന്നു. 1.53.50 ആണ് റ്റിറ്റ്മസിൻ്റെ സമയം. ഇത് ഒളിമ്പിക്സ് റെക്കോർഡ് ആണ്. 1.53.92 സമയത്തോടെ സിയോഭാൻ വെള്ളിയും 1.54.70 എന്ന സമയത്തോടെ കാനഡയുടെ പെന്നി ഒലെക്സിയാക്ക് വെങ്കലവും നേടി.
400 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡെക്കിയെ മറികടന്നായിരുന്നു ആരിയാൻ റ്റിറ്റ്മസിൻ്റെ മെഡൽ നേട്ടം. മുൻപ് ഒരു തവണ പോലും ഒരു ഒളിമ്പിക്സ് ഫൈനൽ പരാജയപ്പെടാത്ത താരമാണ് ലെഡെക്കി. കരിയറിൽ ആദ്യമായാണ് താരം ആദ്യ രണ്ട് സ്ഥാനങ്ങളിൽ പെടാതിരിക്കുന്നത്. 800 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരുതവണ കൂടി ലെഡെക്കിയും റ്റിറ്റ്മസും ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം ജയത്തോടെ ഇന്ത്യൻ താരം സിന്ധു ബാഡ്മിന്‍റണില്‍ നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പ് ജെയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ അനായാസ ജയമായിരുന്നു സിന്ധുവിന്‍റേത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹോങ്കോംഗ് താരം ചെയുങ് എന്‍ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-9, 21-16
അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് ജയം. ഉക്രൈൻ്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ 6-4. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശജയം സ്വന്തമാക്കിയത്. ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തിൽ തരുൺദീപിൻ്റെ എതിരാളി. ജപ്പാൻ്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേൽ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.
അതേസമയം, ഇന്ത്യക്ക് ഇന്ന് മെഡൽ പ്രതീക്ഷയുള്ള മത്സരങ്ങൾ ഉണ്ട്. എം