കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. 23 നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. സമയം നീട്ടി നല്കാന് ഷാജി ആവശ്യപ്പെട്ടെങ്കിലും ഉടന്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ഷാജി വിജിലന്‍സ് സ്പെഷല്‍ സെൽ മുമ്പാകെ രേഖകളുമായി എത്തിയത്. ഒന്‍പത് വര്‍ഷത്തെ സമ്പാദ്യത്തിന്റെയും കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടേയും രേഖകളാണ് ഹാജരാക്കേണ്ടത്.