കോഴിക്കോട്: ചെന്നൈ എക്സ്പ്രസിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ എക്സ്പ്രസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരി കസ്റ്റഡിയിലായി. സ്ഫോടക വസ്തുക്കൾ ട്രെയിനിലെ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാലക്കാടുനിന്നുള്ള റെയിൽവെ സുരക്ഷാ സേനയാണ് തെരച്ചിൽ നടത്തിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരിയെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഉണ്ടായിരുന്നത്.