കൊല്ലം:പുനലൂർ തൂക്ക് പാലത്തിന് സമീപം ഇംപീരിയിൽ ബേക്കറിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ പുനലൂർ വാളക്കോട് പനമണ്ണ സ്നേഹാലയത്തിൽ സ്നേഹയാണ്(19) മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ.പുനലൂർ എസ്.എൻ കോളേജിലെ രണ്ടാം വർഷ ബി.എസ് സി വിദ്യാർത്ഥിനിയാണ്.
അമ്മ സുജയോടൊപ്പം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ടിപ്പർ ലോറി പുനലൂർ തൂക്കുപാലത്തിന് സമാന്തരമായ പാലത്തിൻ്റെ തുടക്കത്തിൽ വെച്ച് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശിവൻകോവിൽ റോഡിൽ നിന്ന് അമ്മ സുജയും മകൾ സ്നേഹയും പ്രധാന റോഡിലേക്ക് കയറുമ്പോഴാണ് അപകടം സംഭവിച്ചത്. അമ്മ സുജ ഇടത് വശത്തേക്കും സ്നേഹ വലത് വശത്തേക്കും വീണു. വലത് വശത്തേക്ക് വീണ സ്നേഹയുടെ ദേഹത്ത് ടിപ്പർ കയറുകയായിരുന്നു. ഒരു അപകടമേഖലയായി മാറിയിരിക്കുകയാണ് ഈ സ്ഥലമിപ്പോൾ. 4 റോഡുകൾ ഒന്നിക്കുന്നിടത്ത് വാഹന നിയന്ത്രണത്തിന് സിഗ്നലോ, ട്രാഫിക്ക് പോലീസോ ഇല്ല. അതിവേഗത്തിൽ വാഹനങ്ങൾ വന്ന് അപകടമുണ്ടാക്കുന്നത് പതിവാണ്.
അഛൻ പ്രദീപ് വിദേശത്താണ്.
ഏക സഹോദരൻ പ്രണവ് .
വിദേശത്ത് നിന്നും പിതാവ് പ്രദീപ് എത്തിയ ശേഷമാകും സംസ്കാരം.