തിരുവനന്തപുരം: ഇരട്ട കൊലപാതകത്തിൽ മന്ത്രി ഇ പി ജയരാജന്റെ അടൂർ പ്രകാശിന് പ്രതികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിനെ വെല്ലുവിളിച്ച അടൂർപ്രകാശ് എംപി പുതിയ ആരോപണവുമായി രംഗത്തെത്തി. സിപിഎം എംഎല്‍എയുടെ മകനെതിരെയാണ് ആരോപണവുമായി അടൂര്‍ പ്രകാശ് എംപി രംഗത്തെത്തിയത്. വാമനപുരം എംഎല്‍എ ഡി.കെ.മുരളിയുടെ മകനെതിരെയാണ് ആരോപണം.
ഉല്‍സവത്തിനിടെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട തര്‍ക്കമുണ്ടായി. പിന്നീടുണ്ടായ സംഘര്‍ഷങ്ങള്‍ ഇരട്ടക്കൊലയിലേക്ക് നയിച്ചുവെന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. തര്‍ക്കമെന്തെന്ന് പറയാന്‍ തന്‍റെ മാന്യത അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മകനുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് ഡി.കെ.മുരളി എംഎൽഎ പ്രതികരിച്ചു.മകനുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കേസോ നടപടികളോ ഉണ്ടായിട്ടില്ല. അടൂര്‍ പ്രകാശിന്റെ ശ്രമം സ്വന്തം ഉത്തരവാദിത്തം മറച്ചുവയ്ക്കാനെന്നും ഡി.കെ.മുരളി പറഞ്ഞു.