തിരുവനന്തപുരം: കേരളത്തിൽ കോർപ്പറേറ്റ് കുത്തകൾക്ക് എതിരെ ജനകീയ ബദൽ ഒരുക്കി ജനങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന കേരളവിഷനെതിരെ വീണ്ടും വ്യാജ വാർത്ത ഉണ്ടാക്കി മറുനാടൻ മലയാളി. തികച്ചും വസ്തുതാ വിരുദ്ധവും വ്യാജവും ആയ വാർത്തയാണ് വാവിട്ട വാക്കും…എന്ന പേരിൽ മാധ്യമ പ്രവർത്തകന്റെ ജോലി തെറിച്ചു.. എന്ന രീതിയിൽ ഇല്ലാത്ത ജോലിയെ കുറിച്ച് മറുനാടൻ വ്യാജ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവ മാധ്യമപ്രവർത്തകൻ കേരളവിഷൻ ന്യൂസ് ഹെഡ് ആണെന്നാണ് മറുനാടൻ മലയാളി എഴുതി പിടിച്ചിരിക്കുന്നത്. കേരള വിഷൻ സ്റ്റാഫ് പോലുമല്ലാത്ത പ്രജീഷ് രാജ് ശേഖറെ മറുനാടൻ മലയാളി കഥ ഉണ്ടാക്കി കേരള വിഷൻ ന്യൂസ് ഹെഡ് ആക്കിയാണ് വ്യാജ വാർത്ത നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രജീഷ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ ചുവട് പിടിച്ചാണ് പ്രജീഷിനെ മറുനാടൻ കേരള വിഷൻ ന്യുസ് ഹെഡ് ആക്കി മാറ്റി വ്യാജ വാർത്ത ഉണ്ടാക്കിയത്. മറുനാടൻ വ്യാജ വാർത്ത ഉണ്ടാക്കിയതോടെ വസ്തുതാ വിരുദ്ധമായ വാർത്തയ്ക്ക് എതിരെ പ്രജീഷും രംഗത്തെത്തി. പ്രജീഷിന്റെ വിശദീകരണവും ചുവടെ കൊടുക്കുന്നു.
വസ്തുതാ വിരുദ്ധമായ മറുനാടന്റെ വ്യാജ വാർത്ത പകർത്തിയ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രജീഷിന്റെ വിശദീകരണം വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് അദ്ദേഹം സംസാരിച്ചത് ആയി ബന്ധപ്പെട്ട് പ്രജീഷ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുകയും ഇട്ട് കഴിഞ്ഞ് ആദ്യ മണിക്കൂറിൽ തന്നെ പ്രജീഷ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം നീക്കം ചെയ്യുകയും ചെയ്തു. എന്നാല് ഇൗ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് മറുനാടൻ പോലുള്ള ഒന്നോ രണ്ടോ ഓൺലൈൻ മാധ്യമങ്ങൾ പ്രജീഷ് കേരളവിഷൻ ന്യൂസ് ഹെഡ് ആണെന്ന തരത്തിൽ വാർത്ത നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രജീഷ് നേരിട്ട് താൻ കേരള വിഷൻ സ്റ്റാഫ് അല്ലെന്നും മറുനാടൻ ഉൾപെടെ നൽകിയത് വസ്തുതാ വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയത്.വ്യാജ വാർത്ത വന്നതിനെ തുടർന്ന് വൻതോതിൽ സൈബർ ആക്രമണത്തിന് കൂടി ഇരയാകേണ്ടി വന്നിരിക്കുകയാണ് പ്രജീഷിന്.