മൂന്നാർ: പെട്ടിമുടിമുടി ദുരന്തത്തിൽ മരണം 52 ആയി. അഞ്ചാം ദിനമായ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
പെട്ടിമുടിയിലെ അരുവിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിൽ നടക്കുന്നത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. നൂറിലേറെ പൊലീസും അഗ്നിശമന സേന ജീവനക്കാരും അൻപതിലേറെ റവന്യൂ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.