കൊച്ചി: സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകൾ കള്ളക്കടത്തിനായി പണം ചെലവാക്കുന്നു. ഇത് ഹവാല മാർഗ്ഗത്തിൽ ഗൾഫിൽ എത്തിക്കും. ഇതിന് സ്വർണ്ണം വാങ്ങി അയക്കും. ഇതാണ് സംഘത്തിൻ്റെ രീതിയെന്നും കസ്റ്റംസ് വ്യക്തമാക്കി.
കേസിലെ 9, 10, 11 പ്രതികളുടെ ജാമ്യംപേക്ഷ എതിർത്തുകൊണ്ടായിരുന്നു കസ്റ്റംസിൻ്റെ വിശദീകരണം.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനായി മാറ്റി.
അതേ സമയം , സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. ഉന്നത വ്യക്തിതികളുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികളുടെ മൊഴി പരിശോധിക്കുകയാണെന്ന് ഇ.ഡി വ്യക്തമാക്കി.