അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായി. പ്രധാനമന്ത്രി വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടത്. 12.44.8 എന്ന മുഹൂർത്തത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങ്. രമ ജൻമ ഭൂമിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു ഭൂമി പൂജ.
ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഒമ്പത് കല്ലുകളാണ് പാകിയത്. പ്രധാന ശിലയും 8 ഉപശിലകളും സ്ഥാപിച്ചു. 1989 ൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ എത്തിച്ച കല്ലുകളാണ് ഇവയെന്ന് കാർമ്മികൻ വ്യക്തമാക്കി.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡൽഹിയിൽ നിന്നും വ്യോമസേന വിമാനത്തിൽ ലഖ്നൗവിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്റർ മുഖേനയാണ് മോദി അയോധ്യയിൽ എത്തിയത്.
173 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 135 പേർ മതനേതാക്കളാണ്. കോവിഡ് പശ്ചാത്തലത്തിൽ 6 അടി അകലത്തിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്.