തിരുവനന്തപുരം: അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയിൽ തീപിടിത്തം. അടച്ചിട്ടിരുന്ന കടയോട് ചേർന്ന വീട്ടിലേക്കും തീ പടർന്നു . ആർക്കും പരിക്കില്ല. അഗ്നിശമന സേനയുടെ 4 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
കട പൂർണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും തീപ്പിടിച്ചിരുന്നു. ലോക്ഡൗ ൺ ആയതിനാൽ കട പ്രവർത്തിക്കുന്നില്ലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് കടയിൽനിന്ന് തീ ഉയർന്നത്. സ്ഥലത്ത് 15 വർഷമായി പ്രവർത്തിച്ചു വരുന്ന കടയാണ് അഗ്നിക്ക് ഇരയായത്.
സ്ഫോടനം ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് സൂചനകൾ. പരിസരത്തെ വീടുകളിലുള്ളവരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.