തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥൻ ജീവനൊടുക്കി. കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിൽ ദേവൻകോട്, ഇളംപ്ലാമ്മൂട് റ്റി. എസ്. ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65) ആണ് കഴിഞ്ഞ രാത്രി പുരയിടത്തിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ നിന്നും സ്റ്റീഫൻ നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം 2018-ൽ ഗൃഹനാഥന്‍റെ മകൻ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. മകൻ 9,000 രൂപ വച്ച് ഏഴു മാസം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ അച്ഛന്റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് ഒരുഘട്ടത്തിൽ തിരിച്ചടവ് മുടങ്ങി. ഇതിന് പിന്നാലെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. ഇതോടെ താൻ മരിക്കാൻ പോവുകയാണെന്ന് ഗൃഹനാഥൻ കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ