കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ അമേരിക്കയില്‍ തോക്കുകളുടെയും വെടിമരുന്നിന്റെയും വില്‍പ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് അമേരിക്കക്കാര്‍ സ്വയം സംരക്ഷണത്തിനുവേണ്ടി തോക്കുകള്‍ വാങ്ങുന്നത്. പ്രധാന ഓണ്‍ലൈന്‍ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെയുള്ള വില്‍പ്പനയുടെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിന് ശേഷമുള്ള 11 ദിവസത്തെ വില്‍പ്പന 68 ശതമാനമാണ് വര്‍ദ്ധിച്ചത്. നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളില്‍ വില്‍പ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയര്‍ന്നു. പെന്‍സില്‍വാനിയ, ടെക്‌സസ്, ഫ്‌ലോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വില്‍പ്പന കുതിച്ചുയരുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ