തൃശൂര്‍: മണലൂരില്‍ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെതിരെ പരാതി. ക്ഷേത്രച്ചടങ്ങിനിടെ വെളിച്ചപ്പാട് ഇവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മനംനൊന്താണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഇരുന്നൂറോളം പേര് പങ്കെടുത്ത ക്ഷേത്രച്ചടങ്ങിനിടെയാണു വെളിച്ചപ്പാട് യുവതിക്കെതിരെ സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം നടത്തിയതെന്നാണു പരാതി. സ്ത്രീ ദേവിക്കു മുന്പില് മാപ്പു പറയണമെന്നായിരുന്നു വെളിച്ചപ്പാടിന്റെ കല്പന.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്ത സ്ത്രീയുടെ സഹോദരനാണു പോലീസില്‍ പരാതി നല്‍കിയത്. ക്ഷേത്രച്ചടങ്ങിനിടെ വെളിച്ചപ്പാട് ഇവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ആത്മഹത്യക്കു കാരണമെന്നും അന്വേഷണം നടത്തി വെളിച്ചപ്പാടിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രത്തിലെ കോമരവും മണലൂരുകാരനാണ്. വെളിച്ചപ്പാട് തുള്ളിയ യുവാവിന്റെ സുഹൃത്തിന്റെ സ്വാധീനത്താലാണു വെളിച്ചപ്പാട് ഇങ്ങനെ പറഞ്ഞതെന്നും ഇയാള്‍ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR