കൊച്ചി: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. കഴിഞ്ഞ ഒക്ടോബര്‍ 25 ന് സിബിഐ കേസ് അന്വേഷണം ആരംഭിച്ചതാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്ത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx