ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രത്തിലെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് പൃഥിരാജ് ഖേദപ്രകടനം നടത്തിയത്. സ്ഥാപനത്തെക്കുറിച്ചുള്ള മോശം പരാമര്‍ശം സിനിമയില്‍നിന്ന് നീക്കം ചെയ്തുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമർശവും നടത്തുന്നുമുണ്ട്.