കാഠ്മണ്ഡു: കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നും നേപ്പാളിലേക്ക് യാത്ര തിരിച്ച സംഘത്തില്‍ നാല് കുടുംബങ്ങളാണുണ്ടായിരുന്നത്. പതിനഞ്ച് പേര്‍ ഉള്‍പ്പെട്ട സംഘത്തിലെ 2 കുടുംബങ്ങളില്‍ ഉള്ളവരാണ് മരണപ്പെട്ടത്. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. പ്രവീണ്‍കുമാര്‍ നായര്‍ (39), ശരണ്യ (34),രഞ്ജിത്ത് കുമാര്‍ ടി.ബി (39),ഇന്ദു രഞ്ജിത്ത് (34), വൈഷ്ണവ് രഞ്ജിത്ത് (2), ശ്രീഭദ്ര (9),അഭിനവ് സൂര്യ(9),അഭി നായര്‍ (7) എന്നിവരാണ് മരിച്ചത്. 4 മുറികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും എല്ലാവരും താമസിച്ചത് ഒരു മുറിയിലാണ്. മരിച്ച പ്രവീണും കുടുംബവും തിരുവനന്തപുരം ചെമ്പഴന്തി സ്വദേശികളും രഞ്ജിത്ത് കുമാറും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമാണ്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.