കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് ഹൈക്കോടതി.എല്ലാ സംവിധാനങ്ങളുടെയും പേരിൽ ക്ഷമ ചോദിക്കുന്നു.നാണക്കേട് കൊണ്ട് തല കുനിയുന്നു. കോടതിക്ക് ഉത്തരവിടാൻ മാത്രമേ കഴിയൂ. നടപ്പാതകളുടെ അവസ്ഥ ശോചനീയം.ഉദ്യോഗസ്ഥരെ വിശ്വാസമില്ല.ഇനി അപകടം ഉണ്ടായാൽ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കുമെന്നും കോടതി പറഞ്ഞു
റോഡുകള്‍ നന്നാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും കോടതി നടത്തി. റോഡ് നന്നാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ഒന്നും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാകില്ലെന്നും ഹൈക്കോടതി. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്.ഒരു അന്വേഷണം നടത്തിയാല്‍ എല്ലാം അവസാനിക്കുമോയെന്നും ഹൈക്കോടതി.
അതേ സമയം കുഴിയിൽ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് സർക്കാർ ലക്ഷം നൽകുമെന്ന് അറിയിച്ചു