ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന നഷ്ടം നികത്താന്‍ പുതിയ തീരുമാനങ്ങളുമായി ഊബര്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.
ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമാണിത്. അതേസമയം, പിരിച്ചുവിടല്‍ ഊബര്‍ ഈറ്റ്സ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.