കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 11 ആയി.
വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇരുവരുടെയും രക്തസാമ്പിളുകള്‍ പൂണൈയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. മെഡിക്കല്‍ കോളെജിലെ ഐസലോഷന് വാര്‍ഡിലായിരുന്ന ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്.
പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയില്‍ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം അറിയിച്ചു. വായുവിലൂടെ നിപ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വൈറസുകളെ പോലെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ വൈറസിന് സാധിക്കില്ല. പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു.
അതേസമയം നിപ വൈറല്‍ ബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പേരാമ്പ്രയില്‍ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാ മൃഗങ്ങളെയും വിശദമായി പരിശാധിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍മാര്‍ക്ക് നിര്‍േദശം നല്കി.
അതോടൊപ്പം സ്ഥിതി വിലയിരുത്താന്‍ മറ്റൊരു കേന്ദ്ര മെഡിക്കല്‍ സംഘവും ഇന്ന് കോഴിക്കോട് പരിശോധന നടത്തുന്നുണ്ട്. നാല് പേരടങ്ങുന്ന വിദഗ്ദ സംഘം ചങ്ങരോത്ത് മരണം നടന്ന വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കും.