ആലപ്പുഴ: കഞ്ഞിക്കുഴി കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിൽ വിധി നാളെ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
സി പി എമ്മിലെ വിഭാഗീയതയാണ് സ്മാമാരക ആക്രമണത്തിന് പിന്നിൽ എന്ന് വിലയിരുത്തപ്പെടുന്നു.
ഒദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2013 ഒക്ടോബർ 31 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഡി വൈ എഫ് ഐ കഞ്ഞിക്കുഴി ഏരിയ മുൻ ജോയിൻ്റ് സെക്രട്ടറി ലതീഷ് ബി.ചന്ദ്രൻ, മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സാബു, സി പി എം-ഡി വൈ എഫ് ഐ പ്രവർത്തകരായ ദീപു,രാജേഷ്,പ്രമോദ് എന്നിവരാണ് കേസിലെ പ്രതികൾ. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.