തിരുവനന്തപുരം: സംസ്ഥാനത്തു സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച സമ്പർക്കം വഴി മാത്രം 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും വരുന്നവരിൽനിന്നാണു പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ വരുന്നത്. സന്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂണ്‍ 9.63 ശതമാനമായിരുന്നു സന്പർക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി. വ്യാഴാഴ്ചത്തെ കണക്കിൽ അത് 20.64 ശതമാനമായി ഉയർന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 416 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എറ്റവും ഉയർന്ന കണക്കാണിത്. 112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.
സമ്പർക്കകേസുകൾ കൂടുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി
By
July 10, 2020 7:05 pm