Kerala

2018ല്‍ അപകടങ്ങളില്‍ പൊലിഞ്ഞത് നാലായിരത്തിലധികം മനുഷ്യജീവനുകള്‍

കൊച്ചി: സംസ്ഥാനത്തെ നിരത്തുകളില്‍ കഴിഞ്ഞവര്‍ഷം ഇല്ലാതായത് നാലായിരത്തിലധികം മനുഷ്യജീവനുകളെന്ന് റിപ്പോര്‍ട്ടുകള്‍. അതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ റൂറല്‍ പൊലീസ് പരിധിയിലാണ് അപകടങ്ങള്‍ കൂടുതല്‍. പധാനമായും അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലം 2018ല്‍ മാത്രം നഷ്ടപ്പെട്ടത് 4199 പേരാണ്.

മരണക്കണക്കും പരുക്കേറ്റവരുടെ എണ്ണവും തൊട്ടുമുന്നിലത്തെ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റത്.

രണ്ടുവര്‍ഷമായി ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിച്ചുവീണത് തിരുവനന്തപുരം ജില്ലയിലെ നിരത്തുകളിലാണ്, 490 പേര്‍. ആലപ്പുഴയാണ് തൊട്ടുപിന്നില്‍ 365 പേര്‍. മലപ്പുറം, പാലക്കാട് ജില്ലകളും അപകട മരണങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ്.

2017 ല്‍ 4,131 പേരും 2016 ല്‍ 4,287 പേരുമാണ് മരിച്ചത്. ഈ വര്‍ഷങ്ങളില്‍ യാഥാക്രമം 29,733 പേര്‍ക്കും 30,100 പേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷമായി ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top