ന്യൂഡൽഹി: ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. സർക്കാരിനും യാക്കോബായ സഭയ്ക്കും എതിരായാണ് ഹർജി.ചീഫ് സെക്രട്ടറിയും ഡിജിപിയും ഒന്നും രണ്ടും എതിർകക്ഷികൾ, ശ്രേഷ്ഠ കാതോലിക്ക ബാവയും പട്ടികയിൽ. മന്ത്രിസഭ ഉപസമിതി ഉണ്ടാക്കിയതും കോടതിയലക്ഷ്യമെന്ന് വാദം.
യാക്കോബായ സഭ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്ന് ഓർത്തോഡോക്സ് സഭ.യാക്കോബായ വിഭാഗം പള്ളികളിൽ പോലീസിന്റെ സഹായത്തോടെ സമാന്തര ഭരണം നടത്തുന്നു.കേരളത്തിൽ ഒൻപതു പള്ളികൾ പൂട്ടി കിടക്കുന്നു.സഭാതർക്കത്തിൽ 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കിയില്ലെന്നും ഓർത്തോഡോക്സ് സഭ.