Latest News

ഇന്ത്യ ആരുടേയും അച്ഛന്റെ സ്വകാര്യ സ്വത്തല്ല; ഫാസിസത്തിനെതിരെ ആഞ്ഞടിച്ചും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയും തൃണമൂലിന്റെ മഹുവ മോയിത്ര പാര്‍ലമെന്റില്‍(വീഡിയോ)


ന്യൂഡല്‍ഹി: ഭരണകക്ഷിക്ക് മൃഗീയഭൂരിപക്ഷമുള്ള ലോക്സഭയില്‍ നടത്തിയ കന്നിപ്രസംഗത്തില്‍ തന്നെ ഭരണപക്ഷ ബെഞ്ചിനെ ചൂണ്ടി നിങ്ങള്‍ ലക്ഷണമൊത്തെ ഫാസിസ്റ്റുകളെന്നു വിളിച്ച് തൃണമൂലിന്റെ മഹുവ മോയിത്ര.പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.ജനവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ് സാധാരണമായാണ് അവര്‍ ഇന്ന് ലോക്സഭയില്‍ തന്റെ കന്നിപ്രസംഗം തുടങ്ങിയത്.ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു.സംഘ്പരിവാരിനെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുക മാത്രമല്ല, ഫാസിസത്തിന്റെ ഏഴുലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അവര്‍ അക്കമിട്ടുനിരത്തുകയും ചെയ്തു. എല്ലാറ്റിനേക്കാളും പ്രധാനം വിയോജിപ്പാണെന്നു പറഞ്ഞാണ് അവര്‍ മോദിക്കെതിരായ ആക്രമണം ആരംഭിച്ചത്. നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാര്‍ലമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞാണ് മഹുവ പ്രസംഗം ആരംഭിച്ചത്.

ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എം.പിമാരെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും മഹുവ പറഞ്ഞു.

ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങള്‍ രാജ്യത്തെ കൊണ്ട് പോകുന്നത്. പൗരത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കാന്‍ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങള്‍ ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട പെഹ്ലു ഖാന്‍ മുതല്‍ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെയുള്ള മനുഷ്യരെ ഓര്‍ക്കണം. ആ പട്ടിക തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാര്‍ത്തകളും വാട്‌സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചത്’- മൊയ്ത്ര ആരോപിച്ചു.

സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങള്‍ ഈ മണ്ണിലുണ്ട്, ആരുടേയും പിതൃ സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍) എന്ന കവിത കൂടി ചൊല്ലിയാണ് മൊയ്ത്ര തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top