കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും മരുന്നിന്റെയും വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കാരുടെ തീരുമാനം. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെക്കുന്നത്. സ്റ്റെന്റ്, മരുന്നുവിതരണക്കാരുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
മുപ്പത് കോടിയോളം രൂപയാണ് കോളേജ് കുടിശ്ശിക ഇനത്തില്‍ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്.