ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് വിഷയത്തിലേറ്റ തിരിച്ചടിയാണ് രാജിക്ക് കാരണം. ജൂൺ 7ന്കൺസർവേറ്റിവ് പാർട്ടി നേതൃ സ്ഥാനവും ഒഴിയും.
ബ്രക്സിറ്റിനായി തന്റെ കഴിവിന്റെ പരാമാവധി ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മേ മാധ്യമങ്ങളോടു പറഞ്ഞു. ബ്രക്സിറ്റ് ഇടപാടിൽ സ്വന്തം പാർട്ടി പ്രതിനിധികളെ പോലും വിശ്വാസത്തിലാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മേയുടെ രാജി. പാർട്ടി നേതൃസ്ഥാനത്തുനിന്നു രാജിവച്ചെങ്കിലും പുതിയ നേതാവിനെ കണ്‍സർവേറ്റീവ് പാർട്ടി തെരഞ്ഞെടുക്കുന്നതുവരെ മേ പ്രധാനമന്ത്രി സ്ഥാനത്തു തുടരും.