കാട്ടാക്കട: കുളത്തിലെ വെള്ളം വറ്റിയതിനെത്തുടര്‍ന്ന്
നെയ്യാര്‍ ചീങ്കണ്ണി പാര്‍ക്കിലെ ചീങ്കണ്ണി ചത്തു. ഇന്നലെ ഉച്ചയ്ക്കാണ് 47 വയസുള്ള ചീങ്കണ്ണിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി ഷീണിതനായിരുന്ന ചീങ്കണ്ണി. ചുണ്ടില്‍ മുറിവുകള്‍ കണ്ടതായും പറയുന്നു.
പാര്‍ക്കിലെ മോട്ടോർ കുറെ ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. ഇതേ തുടര്‍ന്ന് വെള്ളം കുളത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ വരണ്ടു കിടക്കുന്ന കുളങ്ങളില്‍ നിന്നും ചീങ്കണ്ണികള്‍ കരയില്‍ കിടക്കാന്‍ തുടങ്ങി. വനം വകുപ്പിന്റെ കടുത്ത ഉദാസീനതയാണ് ഇതിനു പിറകിലെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. ചത്ത ചീങ്കണ്ണിയെ പാലോട്ടുള്ള ചീഫ് വെറ്റിറിനറി ഡീസീസ് സെന്ററില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.