Breaking News

ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ: മരണ ശേഷവും ബാങ്കില്‍ നിന്ന് വിളിച്ചിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായി വൈഷ്ണവിയുടെ അച്ഛന്‍ ചന്ദ്രന്‍ രുദ്രന്‍. ഇന്നലെ വൈകിട്ടും പലതവണ വിളിച്ചിരുന്നുവെന്ന് ചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ബാങ്കുകാര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നു. ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുകള്‍ ഉണ്ടെന്നും ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു. മകള്‍ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാനായി ബാങ്ക് അധികൃതര്‍ മകളുടെയും ഒപ്പ് വാങ്ങി. മകളും ഒപ്പിടണമെന്ന് മാനേജര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന്‍ പറഞ്ഞു

അതേസമയം ചന്ദ്രന്റെ ആരോപണം കനറ ബാങ്ക് അധികൃതര്‍ നിഷേധിച്ചു. വായ്പ തിരിച്ചടക്കണമെന്ന പേപ്പറില്‍ മരിച്ച വൈഷ്ണ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയത്. സാക്ഷിയായി പോലും ബാങ്ക് അധികൃതര്‍ ഉണ്ടായില്ലെന്നും വെളിപ്പെടുത്തല്‍.

അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top