വിശാഖപട്ടണം: ഐപിഎല്‍ 12-)o സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടി..ചെന്നൈ സൂപ്പര്‍കിങ്സിനെ ഒരു റൺസിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ്കിരീടം നേടിയത്.
അവസാന നിമിഷം വരെ ശ്വാസമടക്കി പിടിച്ച ഗ്യാലറിയെ സാക്ഷിയാക്കി മുംബൈക്ക് ഒരു റൺ ജയം. ഐപിഎല്ലിൽ നാല് തവണ കപ്പുയർത്തുന്ന ആദ്യ ടീം.
മുംബൈ ഇന്ത്യൻസിൻെറ 150 റൺസ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഓപ്പണർ ഡുപ്ലെസിയെ മടക്കി അയച്ച് കൃണാൽ പാണ്ഡ്യ ചെന്നൈക്ക് ആദ്യ പ്രഹരം നൽകി. 14 പന്തിൽ നിന്ന് 8 റൺസെടുത്ത സുരേഷ് റെയ്നയെ രാഹുൽ ചാഹർ പുറത്താക്കി. അമ്പാട്ടി റായിഡുവിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ പടുത്തുയർത്താമെന്ന മുംബൈ ഇന്ത്യൻസിൻെറ പദ്ധതി നടപ്പിലായില്ല. പേസർമാരും സ്പിന്നർമാരും മുംബൈ ബാറ്റിങ് നിരയെ ഒരു പോലെ വരിഞ്ഞ് മുറുക്കി. ദീപക് ചാഹർ നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്താമെന്ന ഹാർദിക് പാണ്ഡ്യയുടെയും പൊള്ളാർഡിൻെറയും പ്രതീക്ഷകളും അസ്ഥാനത്തായി. പാണ്ഡ്യ 16 റൺസെടുത്ത് പുറത്തായി. 25 പന്തിൽ നിന്ന് 41 റൺസെടുത്ത് പൊള്ളാർഡ് പുറത്താവാതെ നിന്നു. പൊള്ളാർഡാണ് മത്സരത്തിലെ ടോപ് സ്കോറർ.
നാലു വര്‍ഷത്തിനുശേഷം ആണ് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍കിങ്സ് കലാശപോരാട്ടം നടക്കുന്നത്.
2015ല്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈയ്ക്കൊപ്പമായിരുന്നു. 2013ലും 2010ലും ഇവര്‍ ഏറ്റുമുട്ടിയിരുന്നു.ചെന്നൈയ്ക്കായി ഓപ്പണ്‍മാരായ ഡുപ്ലെസി 39 പന്തില്‍ നിന്നും ഷെന്‍ വാട്സണ്‍ 32 പന്തില്‍ നിന്നും 50 റണ്‍സുകള്‍ വീതം നേടിയാണ് പുറത്തായത്. 20 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും ബ്രവോയും ചേര്‍ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. എം.എസ് ധോണി ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സ് നേടി.