ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. സുപ്രീംകോടതി നിയമിച്ച മധ്യസ്ഥസമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. മൂന്നംഗ സമിതി എട്ടാഴ്ച കേസിലെ കക്ഷികളുമായി ചർച്ചകൾ നടത്തിയതിനു ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. മുൻ സുപ്രീംകോടതി ജഡ്ജി ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരായിരുന്നു മധ്യസ്ഥസമിതിയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയ്ക്കു സമീപം ഫൈയ്സാബാദിലായിരുന്നു മധ്യസ്ഥ ചർച്ചകൾ നടന്നത്. കഴിഞ്ഞ മേയ് മാസം മൂന്നിനാണ് മധ്യസ്ഥ ചർച്ചകൾക്കുള്ള സമയം അവസാനിച്ചത്. മധ്യസ്ഥ ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു
അയോധ്യ ഭൂമിതർക്ക കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും
By
May 9, 2019 7:19 pm