വാരാണസി: ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർഥി വെടിയേറ്റു കൊല്ലപ്പെട്ടു. സർവകലാശാലയിലെ എംസിഎ വിദ്യാർഥി ഗൗരവ് സിംഗാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാത്രി ക്യാമ്പസ്സിന് പുറത്തെ ഹോസ്റ്റലിനു മുന്പിൽവച്ച് മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതതർ ഗൗരവിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. സർവകലാശാലയുടെ ബിർള ഹോസ്റ്റലിനു പുറത്തു സുഹൃത്തുക്കളോടു സംസാരിച്ചുനിൽക്കവെയാണ് ഗൗരവിനു വെടിയേറ്റത്. ഗൗരവിന്റെ വയറിനാണു വെടികൊണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടു നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നു വാരാണസി സിഐ അനിൽ കുമാർ സിംഗ് അറിയിച്ചു.ഗൗരവിനു നേരെ ആക്രമണം നടന്നതിനു പിന്നാലെ സർവകശാലയിൽ വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. യൂണിവേഴ്സിറ്റിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു;സംഘർഷം
By
April 3, 2019 10:59 am