കരമന: തിരുവനന്തപുരത്ത് തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്തു ഗിരീഷിനെയാണ് കരമനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടി കൊണ്ട് പോയത്.
ഇന്നലെ ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും കണ്ടത്താനായില്ല.
തളിയിൽ അരശുമൂട് വച്ച് ഇന്നലെ ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലായത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് കരമന പൊലീസ് അറിയിച്ചു.