Kerala

ലഹരി നുരയും കൊച്ചി; 2018ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയായി

ലഹരിമരുന്ന് മാഫിയ പിടിമുറുക്കി കൊച്ചി. 2017നെ അപേക്ഷിച്ച് 2018ല്‍ ലഹരിമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയോളമാണ് വര്‍ധിച്ചത്. ജില്ലാ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2477 നാര്‍കോട്ടിക് കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഇത് 1673 ആയിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കമുളള കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭീകര വര്‍ധനവാണ് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്നിരിക്കുന്നത്.

ലഹരിമരുന്നിന്റെ വിതരണത്തേക്കാളുപരി സുഗമമായ കടത്തലിനു വേണ്ടിയാണ് മയക്കുമരുന്ന മാഫിയ കൊച്ചിയെ ഉപയോഗപ്പെടുത്തുന്നത്. തായ്‌വാന്‍, മലേഷ്യ അടക്കമുളള രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ അന്താരാഷ്ട്ര മാഫിയ തിരഞ്ഞെടുക്കുന്ന സ്ഥലം കൊച്ചിയാണ്. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും കടത്താം എന്നതിനു പുറമെ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുടെ സ്വാധീനവും ഇക്കൂട്ടര്‍ക്കൊപ്പമുണ്ട്.

അതേസമയം നാര്‍ക്കോട്ടിക് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി സിറ്റി പോലീസ് പറയുന്നു. ബലാത്സംഗ കേസുകള്‍ 85ല്‍ നിന്നും 2018ല്‍ 74 ആയി കുറഞ്ഞപ്പോള്‍ കൊലപാതക കേസുകള്‍ 11 ല്‍ തന്നെ നിലകൊണ്ടു. വധശ്രമത്തിനുളള കേസുകള്‍ 32ല്‍ നിന്നും 28 ആയി കുറഞ്ഞിട്ടുണ്ട്. 2017ല്‍ 253 പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2018ല്‍ 238 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം കവര്‍ച്ച കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top