Kerala

ഭരണ-പ്രതിപക്ഷങ്ങള്‍ നേര്‍ക്കുനേര്‍; ശബരിമല വിഷയത്തില്‍ നിയമസഭ നാലാംദിവസവും സ്തംഭിച്ചു

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങള്‍ വാക്‌പോരുമായി നേര്‍ക്കുനേര്‍, ശബരിമല വിഷയത്തില്‍ നിയമസഭ നാലാംദിവസവും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ നിയമസഭയില്‍ ബഹളം കനത്തു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് സമരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട്തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബാനര്‍ കൊണ്ട് സ്പീക്കറുടെ ഡയസ് മറച്ചു. ചോദ്യോത്തരവേളയും തുടര്‍ നടപടികളും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റദ്ദാക്കി. ഭരണപക്ഷ എം.എല്‍.എമാരെ സ്പീക്കര്‍ ശാസിച്ചു. സഭാനടപടികള്‍ തടസപ്പെടുത്തിയതിനായിരുന്നു ശാസന.

പാറക്കല്‍ അബ്ദുല്ല, എന്‍.ജയരാജ്, വി.എസ് ശിവകുമാര്‍ എന്നീ യുഡിഎഫ് എംഎല്‍എമാരാണ് ശബരിമല യുവതീപ്രവേശം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top