Business

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ രണ്ട് നികുതി ഒഴിവാക്കണം

ദേശീയ നിര്‍മാണ റിയല്‍ എസ്‌റ്റേറ്റ് മേഖല പ്രതിവര്‍ഷം 40 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്‌സി ഷാ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ജിഎസ്ടിയും സ്റ്റാമ്പ് ഡ്യൂട്ടിയും ഒരുമിച്ച് നല്‍കേണ്ട അവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായത്തിന്റെ പുരോഗതിക്ക് രണ്ടു തരത്തിലുള്ള നികുതികള്‍ നല്‍കേണ്ടി വരുന്നത് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലുരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്.

വിദേശ വാഹന നിര്‍മാതാക്കളുടെ പ്ലാന്റുകള്‍, വന്‍കിട ഐടി ഹബ്ബുകള്‍, ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയ വന്നതോടെ ഈ നഗരങ്ങളിലെല്ലാം പാര്‍പ്പിട ,മുച്ചയങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച് വരികയാണ്. ഇതിന് പുറമേ ഇത്തരം നഗരങ്ങളില്‍ കേരളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഭൂമിവില താരതമ്യേന കുറവുമാണ്.

നിര്‍മാണ സാമഗ്രികളെല്ലാം പുറത്ത് നിന്ന് വരുന്നത് മൂലം റിയല്‍ എസ്റ്റേറ്റ് നിര്‍മാണ ചെലവുകളും നമ്മുടെ സംസ്ഥാനത്ത് കൂടുതലാണ്. പ്രവാസികളെ പ്രധാനമായും ലക്ഷ്യം വച്ചുകൊണ്ടുള്ള റിയല്‍ എസ്റ്റേറ്റ് വിപണി സാവധാനം മാറുകയാണ്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിമൂലം റിയല്‍ എസ്റ്റേറ്റ് വിപണി ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് തദ്ദേശീയരെയാണ്.

പാര്‍പ്പിട സമുച്ചയത്തില്‍ മാത്രം ഊന്നല്‍ നല്‍കിയിരുന്ന നിര്‍മാണ വ്യവസായം ഫ്‌ലാറ്റ്, വില്ലാ പ്രൊജക്ടുകളില്‍ നിന്ന് വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മിതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ഇപ്പോള്‍ കേന്ദ്രീകരിച്ച് വരികയാണ്.
വാണിജ്യ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഹൈ ടെക് ആശുപത്രി സമുച്ചയങ്ങള്‍, വെയര്‍ ഹൗസുകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ കേരളത്തിലിപ്പോള്‍ ആവശ്യക്കാര്‍ ഏറി വരുന്നുണ്ടെന്ന് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള നിക്ഷേപകരേയും ഡവലപ്പേഴ്‌സിനേയും കേരളത്തിലേക്ക് സര്‍ക്കാര്‍ തന്നെ ക്ഷണിക്കണമെന്ന് കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായ സ്ഥാപനമായ ജെ.എല്‍.എല്ലിന്റെ സി.ഇ.ഒ രമേശ് നായര്‍ പറഞ്ഞു. ” കേരളത്തിലിപ്പോള്‍ ബയേഴ്‌സ് മാര്‍ക്കറ്റാണ് നിലനില്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാര്‍പ്പിടങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിപണിയില്‍ അവസരമുണ്ട്. യഥാര്‍ഥ വിലക്ക് വീടുകള്‍ വാങ്ങാനുള്ള നല്ല അവസരമാണ് ഇപ്പോള്‍ കൈവരിക്കുന്നത്. ഫേസ്ബുക്ക്, ഗൂഗില്‍ പോലെ വലിയ ബ്രാന്‍ഡുകള്‍ കേരളത്തില്‍ ഓഫീസ് തുറന്നാല്‍ പാര്‍പ്പിടങ്ങള്‍ക്ക് വമ്പിച്ച ഡിമാന്റ് കൈവരും. ഇതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണം. ക്രെഡായുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നൂതന പ്രവണതകള്‍ വിവരിച്ചുകൊണ്ട് രമേശ് നായര്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top