ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ആനന്ദ് കുമാര്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ശ്വാസകോശ അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
ബി.ജെ.പി കര്‍ണാടക അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ആറ് തവണ പാര്‍ലമെന്റ് അംഗമായി. ആറ് തവണയും ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു ആനന്ദ് കുമാര്‍.
ബംഗളൂരുവിലെ നാഷനൽ കോളജിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. അനന്തകുമാറിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം അറിയിച്ചു.