Business

ഓഹരി വിപണിയില്‍ വീണ്ടുമിടിവ്

ഫണ്ട് വിദേശത്തേക്ക് ഒഴുകുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നിക്ഷേപകര്‍ വിപണിയെ കൈവിട്ടു.സെന്‍സെക്‌സ് 154 പോയിന്റ് നഷ്ടത്തില്‍ 38157 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 62 പോയിന്റ് ഇടിഞ്ഞ് 11520 ലാണ് വ്യാപാരമവസാനിപ്പിച്ചത്.ഐ ടി കമ്പനികളൊഴിച്ച്,എല്ലാ വിഭാഗം ഓഹരികളും ഇന്ന് ദുര്‍ബലമായിരുന്നു.രൂപയുടെ റെക്കോര്‍ഡ് വിലത്തകര്‍ച്ച ഇന്ന് വിപണിയെ പ്രതികൂലമായി ബാധിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്,ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഏഷ്യന്‍ പെയിന്റ്‌സ്,അള്‍ട്രാടെക് സിമെന്റ്,ടൈറ്റാന്‍ കമ്പനി എന്നീ ഓഹരികള്‍ക്ക് നിഫ്റ്റിയില്‍ വില കുറഞ്ഞു.
രൂപയുടെ മൂല്യം 71.43 എന്ന ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ഇന്ന് വിപണിയില്‍ ഐ ടി ഓഹരികള്‍ക്ക് നേട്ടമുണ്ടായി.നിഫ്റ്റിയിലെ ഐ ടി ഇന്‍ഡക്‌സ് 2.1 ശതമാനം ഉയര്‍ന്നു.

ടി സി എസ്,ഇന്‍ഫോസിസ്,വിപ്രോ,ടെക് മഹീന്ദ്ര തുടങ്ങിയ ഐ ടി ഓഹരികള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വില ഉയര്‍ന്നു.രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതി കമ്പനികള്‍ക്ക് പ്രത്യേക നേട്ടമുണ്ടാക്കുന്നുണ്ട്.ഡോളറിനെതിരെയുള്ള വിനിമയ മൂല്യം 71.43 രൂപ എന്ന നിലയിലെത്തിയത് വലിയ ആശങ്കയോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.

അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത്.തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top