Kerala

സംസ്ഥാനത്തെ പ്രളയ നഷ്ടം ‘35,000’ കോടിവരും

സമാനതകളില്ലാതെ കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍, സംസ്ഥാനത്ത് ഏകദേശം 35,000 കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തിന്റെ മൊത്തം വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ തുകയാണ് നഷ്ടം വന്നിരിക്കുന്നത്. 2018-2019ലെ വാര്‍ഷിക പദ്ധതിച്ചെലവ് 29,150 കോടി രൂപ മാത്രമാണ്.

സംസ്ഥാന ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാരംഭകണക്കനുസരിച്ച് തുടക്കത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിരുന്നത്. പ്രളയം മൂലം റോഡുകള്‍ തകര്‍ന്നതിന്റെ നഷ്ടം 4500 കോടിയാണ്. വൈദ്യുത മേഖലയിലെ നഷ്ടം 750 കോടി വരും. കുടിവെളള മേഖലയിലെ നഷ്ടം 900 കോടി രൂപയാണ്.

ഏതാണ്ട് 4000 ക്യാമ്പുകളിലായുളള 10,00,000 പേരെ പുനരധിവസിപ്പിക്കാനുളള ചെലവ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ഭാരിച്ച ചെലവുകള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് നിര്‍ബന്ധിതരാകും.

കേരളത്തിന്റെ വികസനത്തെ രണ്ട് വര്‍ഷം പിന്നോട്ടടുപ്പിച്ച പ്രളയത്തിന്റെ പ്രത്യാഘാതം ഭയാനകമാണ്. കേരളത്തിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു. പ്രളയാനന്തരമുളള സാമൂഹിക ആരോഗ്യ പരിപാലനത്തില്‍ സംസ്ഥാനം ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രോഗങ്ങളുടെ വിളനിലമായി കേരളം മാറാനിടയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top