സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ 4,876 കോടി രൂപയുടെ നഷ്ടം. ബാങ്കിങ് മേഖലയിലെ വിദഗ്ദര്‍ പരമാവധി 171 കോടി രൂപയുടെ നഷ്ടം മാത്രമാണ് വിലയിരുത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മുന്‍കാലയളവിലെ നഷ്ടം 2006 കോടി രൂപയായിരുന്നു. കിട്ടാക്കടങ്ങള്‍ക്ക് വേണ്ടി തുക വകയിരുത്തിയതാണ് ബാങ്കിന്റെ നഷ്ടം ഇത്രയധികം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം.