Kerala

മത്സ്യങ്ങളിലെ വിഷാംശം പരിശോധിക്കുന്നത് നിര്‍ത്തിവച്ചു; പേപ്പര്‍ സ്ട്രിപ്പ് തീര്‍ന്നുപോയെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്

മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധന ‘ഓപറേഷന്‍ സാഗര്‍ റാണി’ തല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷവിഭാഗം ഉപയോഗിച്ചുവന്നിരുന്ന പേപ്പര്‍ സ്ട്രിപ്പ് തീര്‍ന്നുപോയതാണ് കാരണം. എറണാകുളത്തെ സെന്‍ട്രല് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) ആണ് പേപ്പര്‍ സ്ട്രിപ് നിര്‍മിച്ചുനല്‍കുന്നത്. വിഷാംശം കലര്‍ന്ന മീന്‍ കേരളത്തിലേക്ക് വ്യാപകമായി എത്തിതുടങ്ങിയതോടെ പരിശോധന ശക്തമായതാണ് നിലവിലുണ്ടായിരുന്ന സ്‌റ്റോക് തീരാന്‍ കാരണം. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആവശ്യത്തിന് പേപ്പര്‍ സ്്ട്രിപ്പുകള്‍ ലഭ്യമാക്കാന്‍ കഴിയാതെപോയത് ഭക്ഷ്യവകുപ്പിന്റെ വീഴ്ച്ചയായാണ് വിലയിരുത്തുന്നത്.

പേപ്പര്‍ സ്ട്രിപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണം ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ സ്ട്രിപ് നിര്‍മിച്ചുകഴിഞ്ഞാല്‍ രണ്ടു രൂപക്കുവരെ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. മെഡിക്കല്‍ ഷോപ് വഴി വിതരണം ചെയ്യാനാണ് തീരുമാനം. എന്നാല്‍ ട്രോളിംങ് സമയത്താണ് വന്‍തോതില്‍ വിഷാംശം കലര്‍ന്ന മീന്‍ സംസ്ഥാനത്തേക്ക് എത്തുന്നത് എന്നിരിക്കെ പേപ്പര്‍ സ്ട്രിപ്പുകള്‍ എത്താന്‍ വൈകിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കിര്‍ണമായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top