Business

അഞ്ചാം ദിവസവും വിപണി കരകയറിയില്ല

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 35 പോയിന്റ് നഷ്ടത്തില്‍ 34651ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 20 പോയിന്റ് വര്‍ധിച്ച് 10536ലാണ് ക്ലോസ് ചെയ്തത്.

പൊതുമേഖലാ ബാങ്കുകള്‍ , മെറ്റല്‍, ഓട്ടോ എന്നീ ഓഹരികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ചു. രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

വ്യാപാരം അവസാനിക്കുന്ന മണിക്കൂറില്‍ പുറത്ത് വന്ന ഫലങ്ങള്‍ക്ക് ശേഷം എസ്ബിഐ ഓഹരികള്‍ക്ക് വില കയറിയത് ശ്രദ്ധേയമായി. ഇതിലും വലിയ നഷ്ടമാണ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നത്. നഷ്ടത്തിന്റെ തോത് കുറഞ്ഞതാവാം ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചതിനുള്ള പ്രധാന കാരണം.

”വലിയ മുന്നേറ്റങ്ങള്‍ക്ക് ശേഷം ഇനിയുള്ള കാലം വോളറ്റയില്‍ മാര്‍ക്കറ്റ് സ്വഭാവമാകും ഓഹരി വിപണിയിലുണ്ടാവുക. നിക്ഷേപകര്‍ കരുതലോടെ വേണം നിക്ഷേപത്തിന് തയ്യാറാവേണ്ടത്. ക്രൂഡ് ഓയില്‍ വില വര്‍ധന, 2019ലെ പൊതുതെരഞ്ഞെടുപ്പ്, ഇന്ത്യന്‍ സമ്പദ് മേഖലയിലെ തിരിച്ചടികള്‍, രൂപയുടെ മൂല്യത്തകര്‍ച്ച എന്നീ ഘടകങ്ങളെല്ലാം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധാപൂര്‍വം വിലയിരുത്തിയ ശേഷം വേണം പുതിയ നിക്ഷേപത്തിന് മുതിരേണ്ടത്.” – എറണാകുളത്തെ ഇന്‍ഡി ട്രേഡ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) ബിനു ജോസഫ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോ എന്നീ ഓഹരികളുടെ മുന്നേറ്റം ശ്രദ്ധേയമായി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് 4.4 ശതമാനം നേട്ടമുണ്ടായി. എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളും മുന്നേറി.

ടാറ്റാ മോട്ടോര്‍സ് 5 ശതമാനവും മാരുതി സുസൂക്കി 1.6 ശതമാനവും വില വര്‍ധിച്ചു.

കഴിഞ്ഞ 5 ദിവസങ്ങളിലായി സെന്‍സെക്‌സ് മൊത്തം 940 പോയിന്റും നിഫ്റ്റി 289 പോയിന്റും നഷ്ടം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top