കാവേരി മാനേജ്‌മെന്റ് രൂപീകരണമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കാലതാമസമെന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. മേയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പായി പദ്ധതിരേഖ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാവേരി വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം പറയുന്നതു വരെ തമിഴ്നാടും കര്‍ണാടകവും അക്രമങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി.