Home app

ഒടുവില്‍ തീരുമാനമായി, ക്രിക്കറ്റ് കൊച്ചിയിലല്ല ; തിരുവനന്തപുരത്ത്

കൊച്ചി : ഒടുവില്‍ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിരാമമായി. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം കൊച്ചിയിലല്ല, തിരുവനന്തപുരത്ത്. കായിക മന്ത്രി എ.സി.മൊയ്തീനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മല്‍സരം നടത്താന്‍ തത്വത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് തീരുമാനമെന്നും അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന കെസിഎ ജനറല്‍ ബോഡിക്കുശേഷമായിരിക്കും കൈക്കൊള്ളുകയെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ ക്രിക്കറ്റിനു മാത്രമായി പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ തേടിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. നവംബര്‍ ഒന്നിനാണു മല്‍സരം. എന്നാല്‍ മല്‍സരത്തിനായി കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്‌ബോര്‍ ടര്‍ഫ് പൊളിച്ചുനീക്കണമായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ഫിഫ അംഗീകാരമുള്ള കാച്ചി സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ഒഴിവാക്കണമെന്നാണ് ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ആവശ്യപ്പെട്ടു. എല്ലാവിധ സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്ത് സ്റ്റേഡിയം ഉളളപ്പോള്‍ അവിടെ ക്രിക്കറ്റ് മല്‍സരം നടത്താതെ എന്തിനാണ് കൊച്ചിയില്‍ നടത്തുന്നതെന്നായിരുന്നു ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്യം. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സി.കെ.വിനീതും ഇയാന്‍ ഹ്യൂമും കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരം നടത്തരുതെന്നാവശ്യപ്പെട്ട് സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top