പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അരങ്ങിനെ അനാഥമാക്കി വിടപറഞ്ഞു. 88ആം വയസ്സിലും വേദിയില്‍ നിറഞ്ഞാടിയിരുന്ന അദ്ദേഹം കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ രാവണവിജയം കഥകളി അവതരിപ്പിക്കുന്നതിനിടയിലാണ് വേദിയില്‍ കുഴഞ്ഞുവീണത്. സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശി്പ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഥകളിയില്‍ രൗദ്രവും ശൃഗാരവും സമ്മേളിക്കുന്ന തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ കലാകാരനാണ്. പന്ത്രണ്ടാം വയസ്സുമുതലാണ് മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ ശിഷ്യനായി വാസുദേവന്‍ നായര്‍ കഥകളി അഭ്യസിച്ച് തുടങ്ങിയത്.
1967 മുതല്‍ ഒരു പതിറ്റാണ്ട് കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയുടെ അധ്യാപകനായിരുന്നു.1978 ല്‍ കൊല്ലം ജില്ലയില്‍ കലാഭാരതി എന്ന പേരില്‍ തെക്കന്‍ കളരിക്കായി കഥകൡകേന്ദം ആരംഭിച്ചു.2011-ല്‍ രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.പച്ച, കത്തി, മിനുക്ക്, താടി തുടങ്ങിയ കഥകളിയിലെ എല്ലാതരം വേഷങ്ങള്‍ക്കും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.ബാണയുദ്ധത്തിലെ ബാണനായും തെക്കന്‍ രാജസൂയത്തിലെ ജരാസന്ധനായും ഉത്തരാസ്വയംവരത്തിലെ ദുര്യോധനനായും വാസുദേന്‍ നായര്‍ തിളങ്ങി. ഒടുവില്‍ മരണവും അരങ്ങില്‍ സമര്‍പ്പിച്ച് ആസ്വാദകര്‍ക്ക് മുന്‍പില്‍ നിന്ന് മടവൂര്‍ യാത്രയായി.