ന്യൂഡല്‍ഹി: ദേശീയ പാതയോരത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ളുഷാപ്പുകള്‍ക്ക് നിരോധനമല്ല, നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളളുഷാപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രായോഗികമല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എങ്ങനെ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 620 കളളുഷാപ്പുകള്‍ അടച്ചുപൂട്ടുകയും ബാക്കിയുളളവ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ആയിരത്തോളം കള്ള് വില്‍പനശാലകളെയാണ് ഇത്തരത്തില്‍ കോടതിവിധി ബാധിച്ചത്. കളള് മദ്യമായി പരിഗണിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഒരുപാട് തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കളളുഷാപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.