Home app

പരീക്ഷ മാറ്റാന്‍ വേണ്ടിയാണ് ഏഴ് വയസ്സുകാരനെ കൊന്നതെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി

ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ പ്രദ്യുമന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പരീക്ഷ മാറ്റിവയ്ക്കാന്‍ വേണ്ടിയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ്വണ്‍ വിദ്യാര്‍ഥിയുടെ മൊഴി. പിടിയിലായ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചെന്നു സി.ബി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം മുഴുവന്‍ സി.ബി.ഐ ആസ്ഥാനത്ത് വച്ച് കുട്ടിയെ ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. പ്രദ്യുമന്‍ കൊല്ലപ്പെട്ടിടത്ത് ആദ്യം എത്തിയത് ഈ പതിനൊന്നാം ക്ലാസുകാരനായിരുന്നു. എന്നാല്‍ തന്റെ മകന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച ഹരിയാന പൊലീസ് സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമന്റെ അച്ഛന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top